പോളിംഗ് ആരംഭിച്ചതിന് പിന്നാലെ ഗുരുദ്വാരയിൽ എത്തി പ്രാർത്ഥന നടത്തി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ കാര്യത്തിനും നേതൃത്വം നല്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പ്രാര്‍ഥനക്ക് ശേഷം ചന്നി മാധ്യമങ്ങളോട് പറഞ്ഞു.
അമൃത്‍സർ ഈസ്റ്റിലെ മണ്ഡലത്തില്‍ നിന്നാണ് നവ്ജോത് സിങ് സിദ്ദു ജനവിധി തേടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി സിദ്ദുവും ഹൈക്കമാന്‍ഡുമായി അസ്വാരസ്യങ്ങള്‍ ഉടലെത്തിരുന്നു. നേതൃത്വം ആഗ്രഹിക്കുന്നത് ദുര്‍ബലനായ ഒരു മുഖ്യമന്ത്രിയെയാണ്. ഹൈക്കമാന്റ് തീരുമാനിക്കുന്നത്
ചന്നിയെ ആലിംഗനം ചെയ്തുകൊണ്ടാണ് സിദ്ദു പ്രഖ്യാപനത്തെ വരവേറ്റത്. ചരണ്‍ജിത് സിംഗ് ചന്നി നാലുമാസംകൊണ്ട് മികച്ച ഭരണമാണ് കാഴ്ച്ചവെച്ചതെന്നും തുടര്‍ന്നും അദ്ദേഹത്തിന് മികച്ച രീതിയില്‍ സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നും പഞ്ചാബ് പി സി സി അധ്യക്ഷന്‍കൂടിയായ സിദ്ദു പറഞ്ഞു.
മാളവികക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് അനുവദിച്ചതില്‍ പ്രതിക്ഷേധിച്ച് മോഗ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയായ ഹര്‍ജോത് കമാല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. തന്‍റെ മണ്ഡലത്തില്‍ പുതിയൊരു സ്ഥാനര്‍ഥിയെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു രാജിക്ക് ശേഷം കമാലിന്‍റെ ആദ്യപ്രതികരണം.